Friday, October 22, 2010

21.10.10 കവി അയ്യപ്പന്‍ ഈ ലോകത്ത് നിന്ന് അനാഥനായി

കവി അയ്യപ്പന്‍ ഈ ലോകത്ത് നിന്ന് അനാഥനായി 


മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിലെ ഇളമുറക്കാരനായിരുന്നു എ.അയ്യപ്പന്‍. അയ്യപ്പപ്പണിക്കര്‍ തുടങ്ങിവെച്ച ആധുനികകാവ്യധാര കടമ്മനിട്ട രാമകൃഷ്ണനും സച്ചിദാനന്ദനും ഉള്‍പ്പെടെയുള്ള കവികളിലൂടെ നീണ്ട് അയ്യപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ കവിതകളിലാണ് പൂര്‍ത്തിയാകുന്നത്.

'അക്ഷരം' എന്ന ലിറ്റില്‍ മാഗസിന്‍ നടത്തി ബദല്‍ വായനയുടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുത്ത പ്രസാധകന്‍ കൂടിയായിരുന്നു അയ്യപ്പന്‍. ജോര്‍ജ്എലിയട്ടിന്റെ 'മില്‍ ഓണ്‍ ദ ഫ്‌ളോസി'ന്റെ മലയാള വിവര്‍ത്തകനുമാണ് അയ്യപ്പന്‍. അയ്യപ്പന് ജീവിതം ആഘോഷമായിരുന്നു. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയതിനാല്‍ ജീവന്റെ വ്യഥകളും വ്യാകുലതകളും ആഘോഷങ്ങളാക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ദുരിതങ്ങളുടെ അരകല്ലില്‍ രാകി മിനുക്കിയതാണ് അദ്ദേഹത്തിന്റെ കവിതകള്‍. അതിനാല്‍ത്തന്നെ മൂര്‍ച്ചയും കൂടും.

1947 ഒക്ടോബര്‍ 27ന് ആറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായാണ് അയ്യപ്പന്റെ ജനനം. അയ്യപ്പന് ഒരു വയസ്സു തികയും മുമ്പ് സ്വര്‍ണപ്പണിക്കാരനായ അച്ഛന്‍ മരിച്ചു. സ്‌നേഹിതന്‍ വിഷം കലക്കിക്കൊടുത്ത് ചതിച്ചതാണെന്നു പറയപ്പെടുന്നു. അമ്മ കൂലിപ്പണി ചെയ്താണ് അയ്യപ്പനെയും ചേച്ചി സുബ്ബലക്ഷ്മിയെയും വളര്‍ത്തിയത്. അയ്യപ്പന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയും മരിച്ചു. നെടുമങ്ങാട്ടും നേമത്തുമായിട്ടാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, യുദ്ധത്തിന്റെ ചിഹ്നം, കല്‍ക്കരിയുടെ നിറമുള്ളവര്‍, ബലിക്കുറിപ്പുകള്‍, ബുദ്ധനും ആട്ടിന്‍കുട്ടിയും, കറുപ്പ്, ചിറകുകള്‍ കൊണ്ടൊരു കൂട്..തുടങ്ങിയ എത്രയോ സമാഹാരങ്ങള്‍, കവിതകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. അയ്യപ്പനെക്കുറിച്ച് ഒഡേസ സത്യന്‍ സംവിധാനം ചെയ്ത 'ഇത്രയും യാതഭാഗം' എന്ന ഡോക്യുമെന്ററിയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള ഒരു അകംകാഴ്ച്ചയായി. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
അയ്യപ്പന്‍റെ അവസാനത്തെ കവിത
പല്ല് 
അമ്പ് യേത് നിമിഴവും 
മുതുകില്‍ തറക്കം
പ്രാണനും കൊണ്ട് ഓടുകയാണ് 
വേടന്റെ കുരകഴിഞ്ഞു റാന്തല്‍ വിളക്കുകള്‍ ചുറ്റും 
എന്റെ രുചിയോര്‍ത്ത്‌ അന്ചെട്ടുപേര്‍ 
കൊതിയോടെ
ഒരു മരവും മറതന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്നു 
ഒരു ഗര്‍ജനം സ്വീകരിച്ചു 
അവന്റെ വയുക്ക് ഞാനിരയായി


Friday, September 24, 2010

25.09.2010 ഒ.എന്‍.വിക്ക് ജ്ഞാനപീഠം

ഒ.എന്‍.വിക്ക് ജ്ഞാനപീഠം
അവാര്‍ഡ്
ONV KURUPU
 
എവിടെ മനുഷ്യനുണ്ടവിടെയെല്ലമുയിര്‍

ഴുന്നെല്‍ക്കുമേന്റെയീ ഗാനം
നമ്മുടെ മലയാളം ഇത് അഞ്ചാം തവണയാണ് ജ്ഞാനപീഠം പുരസ്‌കാരത്താല്‍
സമാദരിക്കപ്പെടുന്നത്. നമ്മുടെ സാഹിത്യം ഭാരതീയ സാഹിത്യവേദിയില്‍ ഉയര്‍ന്ന
സ്ഥാനത്ത് നിലയുറപ്പിച്ചിട്ട് നൂറ്റാണ്ടുകളായി. തുഞ്ചത്തെഴുത്തച്ചന്റെ
കാലംമുതല്‍
മലയാള സാഹിത്യം ഭാരതീയ സാഹിത്യരംഗത്ത്
മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരുന്നു.
മലയാളിക്ക് ഒരിക്കല്‍ ക്കൂടി
അഭിമാനിക്കാന്‍ സന്ദര്‍ഭമുണ്ടാക്കിത്തന്ന അനുഗൃഹീത കവി
ഒ.എന്‍.വിയെ നമുക്ക്
ഹൃദയപൂര്‍വ്വം അഭിനന്ദിക്കാം

Wednesday, September 15, 2010

15.09.2010 മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൌസര്‍

INTERNET EXPLORER 9 BETA VERSION DOWNLOAD


http://windows.microsoft.com/en-US/internet-explorer/download/ie-9/worldwide


മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൌസര്‍ 

അംഗം കുറിക്കാന്‍ പുതിയ അവതാരം 

കാത്തിരുന്ന് കാണാം 

Friday, September 10, 2010

15.09.2010 സൗഹൃദങ്ങളെ പ്രണയിച്ച ചലച്ചിത്രകാരന് വിട

സൗഹൃദങ്ങളെ പ്രണയിച്ച ചലച്ചിത്രകാരന് വിട


(ഒരു നക്ഷത്രം കൂടി പൊലിഞ്ഞു)
 
ജവഹര്‍ നഗറിലെ വില്‍ക്രെസ്റ്റ് പോയിന്‍റ് ഫ്‌ളാറ്റില്‍
രാവിലെ എട്ടുമണിയോടെ വേണുനാഗവള്ളിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ തന്നെ പ്രമുഖരുടെ
ഒഴുക്ക് തുടങ്ങി. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് ഉറ്റസുഹൃത്തായ തിരക്കഥാകൃത്ത്
ചെറിയാന്‍ കല്പകവാടി. വേണുവിന്റെ അസോഷ്യേറ്റും അന്തരിച്ച സംവിധായകന്‍ പദ്മരാജന്റെ
അനന്തിരവനുമായ ഹരീന്ദ്രനാഥ് മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കരച്ചില്‍ ക്രമേണ
ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിച്ചു. വേണു നായകനായ ആദ്യചിത്രം
'ഉള്‍ക്കടലി'ന്റെ കഥാകൃത്ത് ഡോ.ജോര്‍ജ് ഓണക്കൂര്‍, സംവിധായകനായ ആദ്യ ചിത്രം 'സുഖമോ
ദേവി'യുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ തുടങ്ങിയവരെല്ലാം വേദന കടിച്ചമര്‍ത്തി
നിന്നുഭാഗ്യദേവത (2009), രൗദ്രം (2008), അഞ്ചില്‍ ഒരാള്‍
അര്‍ജുനന്‍, ബാബാകല്ല്യാണി, ഫോട്ടോഗ്രാഫര്‍, പതാക, പൗരന്‍, ദീപങ്ങള്‍ സാക്ഷി,
കാഴ്ച, സത്യം, വാണ്ടഡ്, ഹരികൃഷ്ണന്‍സ്, മിന്നാരം, പക്ഷേ, ദേവദാസ്, വാര്‍ത്ത, ഒരുകഥ
ഒരു നുണക്കഥ, സുനില്‍ വയസ്സ് 20, അധ്യായം ഒന്നു മുതല്‍, എന്റെ അമ്മു നിന്റെ തുളസി
അവരുടെ ചക്കി, മീനമാസത്തിലെ സൂര്യന്‍, ഉയരും ഞാന്‍ നാടാകെ, ആരാന്റെ മുല്ല കൊച്ചു
മുല്ല, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, പ്രശ്‌നം ഗൗരവം,
ഓമനത്തിങ്കള്‍, ചില്ല്, ഇത്തിരി നേരം ഒത്തിരി കാര്യം, യവനിക, കോലങ്ങള്‍, അര്‍ച്ചന
ടീച്ചര്‍, അണിയാത്ത വളകള്‍, ശാലിനി എന്റെ കൂട്ടുകാരി, ഉള്‍ക്കടല്‍.